പത്രാധിപരായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് കേരളത്തിലായിരുന്നോ എന്നും എന്‍ഡിടിവി, ഏഷ്യാനെറ്റ്, മീഡിയാവണ്‍ എന്നീ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും സിദ്ദിഖ് കാപ്പനെ ജയിലിലടച്ചതും കേരളാ സര്‍ക്കാരായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
ഇത് നരേന്ദ്രമോദിയോ ആർ എസ് എസ്സോ ചോദിക്കാൻ ഇടയുള്ളതാണ്. പ്രവൃത്തിയിൽ അത് അനേകവട്ടം അവർ ചോദിച്ചുകഴിഞ്ഞു. എന്നാൽ വാ തുറന്ന് ഒട്ടും ചളിപ്പില്ലാതെ അതു ചോദിക്കുന്നത് കേരളത്തിലെ സി പി എമ്മാണ് എന്നത് ആരെയും അത്ഭുതപ്പെടുത്തും.
ഏഷ്യാനെറ്റി-ന്‍റെ ഡല്‍ഹി വംശഹത്യാ റിപ്പോര്‍ട്ടിങ്ങില്‍ ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍. സുനില്‍, ഡൽഹി കോ‐ഓർഡിനേറ്റിങ് എഡിറ്റർ പ്രശാന്ത് രഘുവംശം, എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, എഡിറ്റർ എം.ജി. രാധാകൃഷ്‌ണൻ എന്നിവരെ പ്രതികളാക്കിയാണ് ഡൽഹി ആർ.കെ. പുരം പൊലീസ് കേസെടുത്തത്.